നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലിസാ എം. സമ്രാ

ദൈവം ഇവിടെയുണ്ട്

ബി.സി. എട്ടാം ശതകത്തിന്റെ ഉത്തരാര്ദ്ധത്തില് (755-715) ജീവിച്ചിരുന്ന പഴയ നിയമ പ്രവാചകനായിരുന്ന ഹോശേയ, സമാനമായ വാക്കുകള് എബ്രായ ജാതിക്കെഴുതി. അവര് ദൈവത്തെ മറന്നുപോയതുകൊണ്ട് (ഹോശേയ 4:1) അവനെ അറിയാന് "ഉത്സാഹിക്കുക"  (6:3) എന്ന് അവന് യിസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. ജനം ദൈവസാന്നിധ്യത്തെ മറന്ന് അവര് അവനില് നിന്ന് അകന്നുപോയി (വാ. 12). അധികം താമസിയാതെ ചിന്തകളില്

പോലും ദൈവത്തിനു സ്ഥാനമില്ലാതെയായി (സങ്കീര്ത്തനം 10:4 കാണുക).

ദൈവത്തെ അംഗീകരിക്കാനുള്ള ഹോശേയയുടെ ലളിതവും എന്നാല് ഉറപ്പുള്ളതുമായ ഉള്ക്കാഴ്ച നമ്മെ ഓര്മ്മിപ്പിക്കുന്നത്, അവന് നമ്മുടെ സമീപേയുണ്ട് എന്നു മാത്രമല്ല സന്തോഷത്തിലും പോരാട്ടങ്ങളിലും നമ്മുടെ ജീവിതങ്ങളില് പ്രവര്ത്തിച്ചുകൊണ്ടുമിരിക്കുന്നു എന്നാണ്.

ദൈവത്തെ അംഗീകരിക്കുക എന്നതിനര്ത്ഥം നമുക്ക് ജോലിയില് ഒരു പ്രൊമോഷന് ലഭിക്കുമ്പോള്, അതിനര്ത്ഥം സമയത്തും ബജറ്റില് ഒതുങ്ങിനിന്നും നമ്മുടെ ജോലി പൂര്ത്തിയാക്കാന് ഉള്ള ഉള്ക്കാഴ്ച ദൈവം നമുക്കു നല്കിയിരിക്കുന്നു എന്നാണ്. വീടിനുള്ള നമ്മുടെ അപേക്ഷ നിരസിക്കപ്പെടുമ്പോള്, ഈ സാഹചര്യത്തെ നമ്മുടെ നന്മയ്ക്കായി മാറ്റുന്നതിന് അവനില് ആശ്രയിക്കുന്നതിന് നമ്മെ സഹായിക്കാന് നാം ദൈവത്തെ അനുവദിക്കുകയാണ്.

നമ്മുടെ ഇഷ്ട കോളജില് പോകാന് നമുക്കു കഴിയാതെ വരുമ്പോള്, ദൈവം നമ്മോടുകൂടെയുണ്ടെന്നു നാം അംഗീകരിക്കുകയും നമ്മുടെ നിരാശയുടെ നടുവിലും അവന്റെ സാന്നിധ്യത്തില് നാം ആശ്വാസം പ്രാപിക്കുകയും ചെയ്യുന്നു. നാം ഭക്ഷണം ആസ്വദിക്കുമ്പോള്, ഭക്ഷണസാധനങ്ങള് നമുക്കു നല്കുകയും അതു പാകംചെയ്യാന് ഒരു അടുക്കള നല്കുകയും ചെയ്ത ദൈവിക കരുതലിനെ നാം അംഗീകരിക്കാന് ദൈവം നമ്മെ ഓര്മ്മിപ്പിക്കുകയാണ്.

നാം ദൈവത്തെ ഓര്ക്കുമ്പോള്, നമ്മുടെ ജീവിതത്തില്, വിജയത്തിലും ദുഃഖത്തിലും ചെറിയ കാര്യത്തിലും വലിയ കാര്യത്തിലും, ഉള്ള അവന്റെ സാന്നിധ്യത്തെ നാം ഓര്ക്കുകയാണ് ചെയ്യുന്നത്.

 

സ്പര്ശനത്തിന്റെ ശക്തി

ഇരുപതാം നൂറ്റാണ്ടിലെ, ഇന്ത്യയിലെ മുന്നണി മെഡിക്കൽ മിഷനറിയായിരുന്ന ഡോ. പോൾ ബ്രാന്ഡ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട അയിത്തം നേരിട്ടു കണ്ടു. ഒരു അവസരത്തിൽ ചികിത്സ സാധ്യമാണ് എന്ന ഉറപ്പ് നല്കികൊണ്ട് അദ്ദേഹം തന്റെ രോഗിയെ തൊട്ടു. ആ മനുഷ്യന്റെ മുഖത്ത് കണ്ണീര്ചാലുകള് ഒഴുകി. ആ കണ്ണുനീർ എന്തുകൊണ്ട് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു അറ്റന്ഡന്റ് ഡോ. ബ്രാന്ഡിനോട് പറഞ്ഞു, “താങ്കൾ അയാളെ തൊട്ടു. അത് ആരും വര്ഷങ്ങളായി ചെയ്തിട്ടില്ലാത്ത ഒരു കാര്യമാണ്. അത് ആനന്ദക്കണ്ണീരാണ്.”

തന്റെ ശുശ്രൂഷയുടെ ആരംഭത്തില് ഒരു മനുഷ്യൻ യേശുവിനെ സമീപിച്ചു. എല്ലാത്തരത്തിലുള്ള പകരുന്ന ചര്മ്മരോഗങ്ങളുടെയും പുരാതന മേലെഴുത്തായ കുഷ്ഠ രോഗം ബാധിച്ചവനായിരുന്നു അയാൾ. പഴയനിയമം നിഷ്ക്കര്ഷിച്ചിരുന്ന പ്രകാരം രോഗം നിമിത്തം അയാള്ക്ക് തന്റെ സമൂഹത്തിന് പുറത്ത് ജീവിക്കേണ്ടി വന്നു. രോഗിയായ മനുഷ്യന് അബദ്ധവശാല് ആരോഗ്യമുള്ളവരുടെ സമീപം ചെന്ന് പെട്ടാൽ “അശുദ്ധൻ! അശുദ്ധൻ!” എന്ന് അയാൾ വിളിച്ചു പറയേണമായിരുന്നു. അങ്ങനെ അവര്ക്ക് അവനെ ഒഴിവാക്കാൻ കഴിയും (ലേവ്യാപുസ്തകം 13:45-46).  തൽഫലമായി മനുഷ്യസ്പര്ശമില്ലാതെ ആ മനുഷ്യൻ വർഷങ്ങൾ പിന്നിട്ടിരിക്കാം.

യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു. ഒരു വാക്കുകൊണ്ടു ആളുകളെ സൗഖ്യമാക്കുവാനുള്ള ശക്തിയും അധികാരവും യേശുവിനുണ്ടായിരുന്നു (മര്ക്കൊസ് 2:11-12). പക്ഷേ ശാരീരിക രോഗത്താൽ ഒറ്റപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ട ആ മനുഷ്യനെ യേശു സ്പര്ശിച്ചപ്പോൾ, അവന്റെ സ്പര്ശനം താന് ഒറ്റയ്ക്കല്ലെന്നും മറിച്ച് അംഗീകരിക്കപ്പെട്ടു എന്നും ആ മനുഷ്യനു ബോധ്യപ്പെട്ടു. 

ദൈവം നമുക്ക് അവസരങ്ങൾ നൽകുമ്പോൾ അന്തസ്സും മൂല്യവും കൈമാറുന്ന ഒരു മൃദു സ്പര്ശനത്തിലൂടെ നമുക്ക് കൃപ പകരുകയും സ്നേഹം കാട്ടുകയും ചെയ്യാം. മനുഷ്യ സ്പര്ശനത്തിന്റെ ലളിതമായ സൗഖ്യമാക്കുന്ന ശക്തി, വേദനിക്കുന്ന മനുഷ്യരെ നമ്മുടെ ശ്രദ്ധയും കരുതലും ഓര്മ്മിപ്പിക്കാന് ഉതകുന്നു.